Monday 30 June 2014

திரும்பவும் தம்பிக்கு....

Dear John Rose,
Happy Birthday! I dare wish you all choicest blessings on this great day and days to come, though I do fear that this very greeting may annoy you…
You are in your late fifties and in course of time, you may be retiring too. It seems that you are happy and contended with your ‘family’, its extensions and your professional engagements… But, deep down something must be troubling you or rather prick your conscience, especially with regard to the one who had given birth to you… While going out of the way to do ‘justice’ to your paternal feelings so decidedly, have failed to acknowledge even your filial bondages, let alone the sibling concerns… 
You must be aware that your mother is 80 plus… Apparently she looks healthy, but not necessarily happy… She expects, nay earns for your return ‘home’… You may not be quite willing to look failed, lost… There is nothing wrong for a son to fail before his mother, though she may be the last person to see you fail. If you can’t come down to meet her, she won’t mind, I think, to meet you anywhere, if you prefer so.
Will it not be much better to visit her while alive than come as an alien when everything is over? What hinders you not to visit her… Do you think that you are leaving a good example for your children… Your in-laws may not be quite willing that you visit her… At present you seem to be an orphan having none of ‘your own’… This may be what anyone would like when he/she wants that you depend on him/her exclusively…
You may doubt anyone, if you want, but certainly not your mother who is guileless in any manner. She might have had preferences which don’t warrant such a sanction to this day… Better clear the matter at the earliest while she is still with us… She can’t even think as you people do, nor can she argue to put anyone down, the least you… she only knows to shed tears which you might not have known really… that tears are rolling down to this day, especially because of your self-imposed exile from home…
Yes, you did reach her for some time monthly amounts which she might not have really needed… That is not all a son could do to his mother… she earns to see you… don’t postpone it please… let this birthday of yours be a surprise to that poor mother and let her remaining days be that of contentment and peace…
I may keep this type of ‘correspondence’ even if you don’t mind, but not on our mother again, because no ‘brother’ needs to plead for his mother to his ‘own brother’… At least call her somehow over the phone which may in course of time break the ice…
Now, let it be a matter between you and your mother… and this would be my last intervention as I feel duty bound to let you know of her mind…

Let me wind up this plea, wishing you again all graces from above …  

Friday 27 June 2014

റിയാമോള്‍, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...

പ്രിയ റിയാമോള്‍,
ച്ഛന്റെയും അമ്മയുടെയും പുന്നാരം
ചേച്ചിയുടെ അനിയത്തിപ്രാവ്
ബന്ധുക്കള്‍, സുഹൃത്തുക്കളുടെ
വാത്സല്യ ഭാജനം,
ഇന്നിന്‍റെ താരം...!
നിന്നെ താരമാക്കുന്നത് യേശുവാണ്
സ്വയം നല്‍കി നിന്നെ സ്വന്തമാക്കുന്നവന്‍...
യേശുവിനെ സ്വീകരിച്ചു
നീ യേശുവായിത്തീരുന്നു...
ജീവന്‍ നല്‍കാന്‍, അത് സമൃത്തമായ് നല്‍കാന്‍’
അപ്പമായി തീര്‍ന്നവന്‍...
നാമും അപ്പമാകാന്‍ ആഗ്രഹിച്ചവന്‍
അപ്പമാകാം നമുക്കും,
അപ്പം പങ്കുവയ്ക്കാം
ലോകത്തിന്‍റെ വിശപ്പടക്കാം...
ദൈവരാജ്യമാക്കാം അതിനെ...
ര്‍ക്കാന്‍ ഒരനുഭവം....
ആചാരമാക്കാതിരുന്നാല്‍
ആദ്മാര്‍ദ്ധമായി ജീവിച്ചാല്‍....
ആദര്‍ശ ധീരയായ്, ആനന്ദ ചിത്തയായ്
ആശ്വാസമാവുക അഖിലത്തിനും...
     പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...
വി. മഗ്ദലേന മറിയ ദേവാലയം
പള്ളിത്തുറ,
26.06.2014 (പങ്കിയച്ചന്‍)

അമൃതാ-അജയ് പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...

അച്ഛനും അമ്മയുമൊരുക്കിയ ജീവബിന്ദു
അമ്മതന്‍ പോഷകം വലിച്ചെടുത്തു വളരാന്‍
അച്ഛന്റെ അധ്വാനം അനിവാര്യമായി....
    അധ്വാനമാണ് അപ്പമൊരുക്കുന്നത്
    അപ്പം തിരിച്ചു അധ്വാനോര്‍ജ്ജവും
    ആധ്യന്തിക ജീവനാവുന്നതും...
ജീവന്‍ നല്‍കാന്‍, അത് സമൃദ്ധമായി നല്‍കാന്‍
വന്നവന്‍ ദൈവ-മനുഷ്യ പുത്രന്‍, യേശു
അതിനായി സ്വയം അപ്പമായി സമര്‍പ്പിച്ചവന്‍...
    അപ്പമായ യേശുവിനെ ആദ്യമായി
    അനുഭവിക്കുന്നു അമൃതാ നീയിന്നു
    അവനായിത്തീരാന്‍ അപരനെ സ്നേഹിക്കാന്‍...
ദൈവത്തിന്‍റെ-മനുഷ്യരുടെ മുന്‍പില്‍
പ്രീതിയില്‍ വളരാന്‍, എളിയവരില്‍
യേശുവിനെക്കാണാന്‍, ദൈവരാജ്യം
യാധാര്‍ദ്ധ്യമാക്കാന്‍...
    യേശുവിനെ ഉള്‍ക്കൊണ്ട്‌
    യേശുവായി തീര്‍ന്നു നീ
    യേശുവായി ജീവിക്ക നീ...




അച്ഛനും അമ്മയുമൊരുക്കിയ ജീവബിന്ദു
അമ്മതന്‍ പോഷകം വലിച്ചെടുത്തു വളരാന്‍
അച്ഛന്റെ അധ്വാനം അനിവാര്യമായി....
    അധ്വാനമാണ് അപ്പമൊരുക്കുന്നത്
    അപ്പം തിരിച്ചു അധ്വാനോര്‍ജ്ജവും
    ആധ്യന്തിക ജീവനാവുന്നതും...
ജീവന്‍ നല്‍കാന്‍, അത് സമൃദ്ധമായി നല്‍കാന്‍
വന്നവന്‍ ദൈവ-മനുഷ്യ പുത്രന്‍, യേശു
അതിനായി സ്വയം അപ്പമായി സമര്‍പ്പിച്ചവന്‍...
    അപ്പമായ യേശുവിനെ ആദ്യമായി
    അനുഭവിക്കുന്നു അജയ് നീയിന്നു
    അവനായിത്തീരാന്‍ അപരനെ സ്നേഹിക്കാന്‍...
ദൈവത്തിന്‍റെ-മനുഷ്യരുടെ മുന്‍പില്‍
പ്രീതിയില്‍ വളരാന്‍, എളിയവരില്‍
യേശുവിനെക്കാണാന്‍, ദൈവരാജ്യം
യാധാര്‍ദ്ധ്യമാക്കാന്‍...
    യേശുവിനെ ഉള്‍ക്കൊണ്ട്‌
    യേശുവായി തീര്‍ന്നു നീ
    യേശുവായി ജീവിക്ക നീ...
പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം...
ദിവ്യ കാരുണ്യ തിരുനാള്‍
വി. അന്തോനിയുടെ ദേവാലയം
പൂഴിക്കുന്നു,
22.06.2014 (പങ്കിയച്ചന്‍)

Sunny Francis Sir

Dear Sunny Francis Sir,
A belated friendship, a beautiful one however.
             In very first meeting you struck a chord in my heart
Reverberating ever with love and respect.
You surprised me with your commitment
And commendably completed the tasks
Entrusted to your able and erudite leadership.
          Though an academician first,
          An organizer next to none are you.
          A sports lover and patron besides,
          A trait inherited from your father beloved.
A good son, brother and husband,
A dutiful and affectionate father too.
A good teacher and research guide
And a Principal at long last at
Government College, Attingal.
          From here are you bidding
          Farewell to teaching,
          The noblest of professions.
Can a teacher retire really?
Be sure that students are
Going to trouble you still!
          May you have days of relaxation
          And rest from the campus busy-ness
          And come out refreshed and recharged
          To serve the world uniquely and nobly…
Thank you for the loving and cherishing company
Be blessed ever with the love and affection
Of all your disciples, friends and family too.

-   Adv (Fr.)Pancretius. [31st May 2014]

Tuesday 10 June 2014

പ്രീയ സുഹൃത്തെ,
നമ്മുടെ പ്രിയങ്കരനായ സേവ്യര്‍ അലക്സാണ്ടര്‍ അച്ഛന്‍റെ വിയോഗത്തില്‍ ഞങ്ങളെ ആശ്വസിപ്പിച്ചതിനും അദ്ദേഹത്തിനു ആദ്മ ശാന്തി നേര്‍ന്നു പ്രാര്‍ദ്ധിച്ചതിനും നന്ദി രേഖപ്പെടുത്തി തുടങ്ങട്ടെ...
ഹൃദ്രോഗം ഉള്‍പെടെ ശരീര അശ്വാസ്ത്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ധീരമായിത്തന്നെ അവസാനംവരെയും ജീവിച്ച ഒരു വ്യക്തിത്വാമായിരുന്നു അദ്ദേഹത്തിന്റേത്...
ഏതാണ്ട് മൂന്നു പതിറ്റാണ്ടിലേറെ തീരപ്രദേശത്തിലെ കുട്ടികള്‍ക്ക് ഉപരി പടനത്തിന്റെ വാതായനങ്ങള്‍ തുറക്കുവാന്‍ കാരണമായ തൂത്തൂര്‍ സെന്റ്‌. ജൂഡ്സ് കലാലയത്തിന്റെ സ്ഥാപക അംഗവും, അതിന്‍റെ എക്കാലത്തെയും ഉത്സുകനായ കര്‍മ യോഗിയുമായിരുന്നു അദ്ദേഹം... അത് സൃഷ്ടിച്ച അനുരണനങ്ങള്‍ തൂത്തൂര്‍-കുളച്ചല്‍ പ്രദേശങ്ങളെ എത്ര സ്വാദീനിച്ചുവെന്നത് ആര്‍ക്കു നിഷേധിക്കാനാവും?
സംഗീതവും സഞ്ചാരവും ഇഷ്പെട്ട ഒരു സഹൃദയന്‍... ജീവിതത്തില്‍ പതിയിരിക്കാവുന്ന അപകടങ്ങളെ ഭയക്കാത്ത സാഹസികന്‍...
വൃദ്ധരായ, ഏകാന്തരായ അര്‍പ്പിതരെ സന്ദര്‍ശിക്കുവാന്‍, അവരോടൊപ്പം പ്രാര്‍ദ്ധിക്കുവാന്‍ എത്ര ദൂരം സഞ്ചരിക്കുവാനും അവസാനം വരേയും മടിക്കാത്ത ധീരന്‍. സമൂഹത്തിലെ അവഗണിക്കപെട്ടവരോട്, നിരാലംബരോട്, വൃദ്ധരോടൊക്കെ പ്രത്യേഗ പരിഗണന സൂക്ഷിച്ച, അവരെ പരിചരിച്ച മനുഷ്യസ്നേഹി...
ഏതവസ്ഥയിലും സ്വന്തം ബോധ്യങ്ങളെ, ശരി എന്നു തോന്നിയ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ നന്മക്കായി പ്രകടിപ്പിക്കാന്‍ മടിക്കാത്ത അദ്ദേഹം അതുമൂലം ഉണ്ടാകാവുന്ന ഒറ്റപ്പെടുത്തലുകളെയോ മറ്റോ ഭയപ്പെട്ടിരുന്നില്ല എന്നും നമുക്കറിവുള്ളതാണ്...
ആ ധന്യ ജീവിതം അനുസ്മരിക്കപ്പെടെണ്ടാതാണ്... വിലപിച്ചുകൊണ്ടാല്ല, ആ ജീവിതം നമുക്കായി തന്ന ദൈവത്തിനു ബലിയിലൂടെ നന്ദി അര്ര്പിച്ചുകൊണ്ട്, അതിനെ ഒരാഘോഷമാക്കികൊണ്ട്... അതിനായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും, പരിചയക്കാരും, ബന്ധുക്കളുമായ നമുക്ക് ഒരുമിക്കാം... 02.05.2014 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിക്ക്, വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവാലയത്തില്‍...
തുടര്‍ന്ന് ആഘോഷങ്ങളെ എന്നും ഇഷ്ടപെട്ട അദ്ദേഹത്തിന്‍റെ സ്മരണയുടെ മുമ്പില്‍ ഒരു കപ്പു ചായക്കായും കൂടാം...
നമ്മുടെ ഓര്‍മകളിലൂടെ അദ്ദേഹം പുനരുദ്ധരിക്കട്ടെ... അദ്ദേഹത്തിന്‍റെ ജീവിത മൂല്യങ്ങളും, വിശ്വാസങ്ങളും നമ്മിലൂടെ ജീവിക്കട്ടെ, അങ്ങനെ ആ ആദ്മാവ്‌ അമര്‍ധ്യത ധരിക്കട്ടെ...
ഒത്തിരി സ്നേഹത്തോടെ,
ഫാ. സ്റ്റാന്‍ലി മോറിസ് (ബാബു)

N.B: ബുദ്ധിമുട്ടില്ലെങ്കില്‍ വരുന്ന വിവരം താഴെക്കാണുന്ന നമ്പരില്‍ ഒന്നു വിളിച്ചറിയിക്കുമല്ലോ....

          ഫാ. സേവ്യര്‍ അലക്സാണ്ടര്‍ [1950-(1974)-2014]
                  ഒരു അനുസ്മരണം...

മരണത്തിലൂടെ ഓര്‍മ്മയായവനെ വിസ്മ്രുതിക്ക് വിട്ടുകൊടുക്കില്ല...
ആ ധീര-ധന്യ സ്മരണയെ സജീവമായി സൂക്ഷിക്കാം...


ആ ധന്യ സ്മരണക്കുമുന്‍പില്‍...
മരണത്തിനു വിട്ടുകൊടുത്തെങ്കിലും വിസ്മ്രുതിക്ക് കൊടുക്കില്ലാ..
ആ ധീര-ധന്യ സ്മരണയെ സജീവമായി സൂക്ഷിക്കാം.... നിലനിര്‍ത്താം...

മരണത്തിലൂടെ ഓര്‍മ്മയായവനെ വിസ്മ്രുതിക്ക് വിട്ടുകൊടുക്കില്ല...
എനിക്കെത്രയും പ്രിയപ്പെട്ട ഹേമമോള്‍ക്ക്,
അനുഗ്രഹ വഴികളില്‍ വഴിവിളക്കാണ് എന്‍റെ ഹേമമോള്‍... നീയെന്‍റെ അഭിമാനാമാണ്, ആനന്ദമാണ്, അനുഗ്രഹവും... എന്‍റെ കൈകളില്‍ രണ്ടു അമൂല്യ നിധികളുണ്ട് - നിന്‍റെ രണ്ടു കത്തുകള്‍- ... ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുന്നവ... വായിക്കുമ്പോഴൊക്കെ കണ്ണുകള്‍ നിറയും, നിന്നെ കാണാന്‍ കൊതിയാവും...
എങ്കിലും, ഈ പാവപ്പെട്ട പങ്കിയച്ചന് നിന്‍റെ സന്തോഷത്തില്‍ സന്തോഷിക്കുന്നു... നിന്‍റെ സ്വപ്‌നങ്ങള്‍ സഫലമായെങ്കില്‍ അതിലുമേറെ ചാരിതാര്‍ത്ഥ്യം എനിക്ക് ഉണ്ടാവാനുണ്ടോ? സാദാരണത്വത്തില്‍ അസാദരണയായി, സമര്‍പ്പണത്തില്‍ സംപൂര്‍ണയായി വളര്‍ന്നു നീ നിത്യ വൃദ വാക്ദാനം ഡിസംബര്‍ എട്ടിന് ഫിലിപിന്സില്‍ വച്ചു നല്‍കുമ്പോള്‍, ഈ ദരിദ്ര നാരായണനും ആദ്മാവില്‍ നിന്നോടൊപ്പം ഉണ്ടാവും...
ഇന്ന് (08.05.2014) മമ്മിയേയും പപ്പയെയും കാണാന്‍ വീട്ടില്‍ പോയിരുന്നു, മറ്റാരും ഉണ്ടായിരുല്ലതാനും... കുട്ടനും മറ്റെന്നാള്‍ ഡയക്കോനേറ്റ് സ്വീകരിക്കുന്നു എന്ന് കേട്ടു... സന്തോഷം... താമസിയാതെ അവനും അഭിഷിക്തനാവും.... അതിനൊപ്പം നിന്‍റെ നിത്യവൃദ വാഗ്ദാനവും അടുത്തടുത്ത നാളുകളിലായാല്‍ നന്നെന്നു മമ്മിക്ക്‌ ആഗ്രഹമുണ്ട്... അവര്‍ ഇരുവരും, കുട്ടനും ഫിലിപ്പിന്‍സില്‍ വരാന്‍ ഉദ്ദേശിക്കുന്നു... വരാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു...
ഇനി, അല്പം സ്വകാര്യം പറയാമല്ലോ... ‘സമര്‍പ്പണ’ത്തിന്‍റെ മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ പൂര്‍ത്തിയാവുംപോഴും ചുവടുകള്‍ ഉറയ്ക്കുന്നില്ല... പഴയ സൌഹൃദങ്ങള്‍ പുതിയാവേശത്തോടെ ഇപ്പോഴും പിന്നിലുണ്ട്... 
അവയോടു കലഹിച്ചു നില്‍ക്കുമ്പോള്‍, വ്യവസ്ഥാപിത സഭയുടെ- നേതൃത്വത്തിന്‍റെ- രീതികള്‍ യേശുവിന്‍റെ സുവിശേഷത്തിന് നിരക്കാത്തതായി അനുഭവപ്പെടുമ്പോള്‍, പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല...
അധികാരക്കൊതിയും, ധനമോഹവും, സുഖലോലുപതയും, ദരിദ്രരോടുള്ള അവഗണനയും സഭയോടൊപ്പം ഇനിയും നില്‍ക്കുന്നതത്തിന്റെ ഔചിത്യത്തെ വീണ്ടുവിചാരത്തിന് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്നു... വിരമിക്കാന്‍ പ്രേരിപ്പിക്കുന്നു... യേശുവിന്‍റെ അരക്ഷിതാവസ്ഥയെ, അപകട സാദ്ധ്യതകളെ  ആശ്ലേഷിക്കാന്‍ വെമ്പല്‍ കൊള്ളുന്നു...          
എന്തുകൊണ്ടേ സഭ സുദാര്യമാവുന്നില്ല... സ്വതന്ത്രയാവുന്നില്ല... വിശുദ്ധി മൂടി വൈക്കപ്പെടെണ്ടാതാണോ? ‘മലമേല്‍ സ്ഥാപിതമായ പട്ടണം പോലെ, വിളക്ക്പീടത്തിന്മേല്‍ വച്ച വിളക്കുപോലെ..’ എന്തുകൊണ്ടേ സഭ സ്വയം പ്രകാശിതമാവുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു...
അതുകൊണ്ട് അധികാര-സ്ഥാനമാനങ്ങളില്ലാതെ നിശബ്തമായി എന്തെങ്കിലും സേവനം ചെയ്താല്‍ മതിയെന്ന് തോന്നുന്നു... സജീവ ശുശ്രൂഷ നിര്‍ത്തണമെന്നും തോന്നുന്നു... സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ 55/56 ആണ്, എനിക്ക് ഇപ്പോള്‍തന്നെ 59 ആയി... മതിയാക്കുന്നു, ചെറുപ്പക്കാര്‍ക്ക് വേണ്ടിക്കൂടി അവസരങ്ങള്‍ ഒരുക്കാമല്ലോ.... കുട്ടനെപ്പോലുള്ളവര്‍ വരുമ്പോള്‍ വഴിമാറി ക്കൊടുക്കണ്ടേ... ഇനി അവരെപ്പോലുള്ളവരുടെ കാലമാകണം...
ഹേമമോള്‍ പ്രസന്നയായി, മിടുക്കിയായി, ആദ്മ ചൈതന്യം നിറഞ്ഞവളായി, എല്ലാവര്‍ക്കും അനുഗ്രഹമായി ജീവിക്കണം... അനുഗ്രഹീതയായിരിക്കുക...
ഒരുപാടൊരുപാട് സ്നേഹത്തോടെ, അതിലുപരിയായ വാത്സല്യത്തോടെ,

പങ്കിയച്ചന്‍