Monday, 7 January 2013

Irresponsible stewardship...


Though money seemingly is mammon, it is not altogether denounced as we all need if for our sustenance. We need to make friends for ourselves by means of unrighteous mammon, so that when it fails they may receive us into the eternal habitations. (Lk 16:9). Also, if we have not been faithful in the unrighteous mammon, who will entrust to us the true riches? (16:11). 
Money was always a weakness to the church along with power and position, rather than service in love. In handling it they were unruly and irresponsible. I have enough experiences in this regard. There used to be no proper accounting and there is no realization of loans and other liabilities due to the diocese, the poor. Land and other immovable properties were mismanaged to the extent when others  make money, the  diocese spends money through this! Only accountability and transparency will ensure propriety. This is done through a 'finance council' who were picked and chosen and they never ever honestly question anything but only try to please the ignorant masters! 
A recent case in record is my own:
A request of mine for a loan of  `25000/- was promptly sanctioned the next day itself, of course after consulting the 'procurator'. However, while conveying that   over the phone, he shocked me telling that I have an arrear thereby making my claim in my letter of 31st Dec ’12 a lie!
When I availed a loan from him on 4th Feb ’12, I remember to have been told of a similar arrear to which also I responded with the same shock. In spite of my tight fiscal situation, before availing the already sanctioned loan, I wanted to verify it personally, as no demand or reminder for repayment was ever made to this day, even after the above incident!
The computer printout given to me shows that I owed an amount of `72000/- from 17-08-2001 to 02-09-2004. And on 10-01-2005 a repayment of `23500/- was seen entered, leaving an arrear of `48500/-!
During my ministry in the States I was in contact with the procurator and was regularly sending him cheques to the archdiocesan and clergy funds. Those were the days I could have paid it back, if only the arrear was reminded or repayment demanded. Now, am back to square one, struggling to make both ends meet with the allowance and stipends for the days I offer Mass.
In this situation I don’t dare to avail the sanctioned loan leaving me all the more indebted.
The authority is seemingly self-righteous, never ever give heed to any genuine concerns for the diocese! Keeping aloof and silent should not be taken to mean consent to whatever is taking place in the diocese. Showing traits of totalitarianism, it seemingly is ill at ease with dissent! Its team too doesn't seem to be realistic either. They dance to its tunes, whether melodious or not! However, my wish and prayer is that if only the diocesan finance and other temporal matters along with other ministries were managed responsibly! ‘After me deluge’ should not be the attitude of genuine leadership.
Lack of accountability and transparency makes it convenient for anyone to be easy going and inefficient, let alone swindling money, leaving the people more and more pauper and gropple in the dark. Transparency is a natural consequence of being truthful. Jesus prayed to sanctify his disciples with truth which sets one free also. 
Finally let me make it known of of a settled legal position. Money transaction/loan repayment has a limitation and that is just for three years only! Being a church man is not to disregard the law of the land!

Sunday, 30 December 2012

ആദ്യ വിവാഹ വാര്‍ഷികം...!

സ്ത്രീ-പുരുഷ സംഗമം അനിവാര്യം
പ്രകൃതി ഒരുക്കിയ നിയതിയത്
പ്രഘോഷിക്കുന്നു ശ്രുതി-സ്മൃതികള്‍
'മനുഷ്യന്‍' സ്തീ-പുരുഷ ഐക്യമെന്നു...

സുന്ദരമീ ബന്ധത്തെ വികൃതമാക്കി
കമ്പോളത്തിലെ കച്ചവട ചരക്കാക്കി
'വിവാഹ'മെന്നു വിളിച്ച്ചവഹേളിച്ച്ചു
വിഷുദ്ധീകരിക്കാമീ വികലതയെ...

ശ്രമകര മാവാമീ പ്രക്രിയയെങ്കിലും
ശ്രമിക്കണം നാമൊട്ടും തളരാതെ
വര്‍ഷമൊന്നു പിന്നിട്ട ആ ശ്രമത്തില്‍
വിജയിച്ചു നിങ്ങള്‍ ഡാന്‍-കമി
അഭിനന്ദനങ്ങള്‍... അനുമോദനങ്ങള്‍!

പുരുഷനും സ്ത്രീയും ഒരു ശരീര
മാവുമെന്ന യേശു വചനം
യഥാകാലം യാതാര്ത്യമാവും
അമ്മയുടെ ഗര്ഭത്ത്ഹില്‍...

അനുഗ്രഹമതു  പേറും നിങ്ങള്‍
ആഹ്ലാതിക്ക, ആനന്ദിക്ക
അനുഗ്രഹമായ് ജീവിക്ക
അങ്ങനെയാവണം നിങ്ങള്‍തന്‍ കുഞ്ഞും.

മാമന്‍.


Wednesday, 19 December 2012

മനുഷ്യാവതാരം - ക്രിസ്തുമസ് 2012

യേശുവിന്റെ പിറവിയുടെ അനുസ്മരനമാണ് ക്രിസ്തുമസ്. യേശു ക്രിസ്തുവായതുകൊണ്ടാണ് ഇത് ക്രിസ്തുമസ് ആയതു. ക്രിസ്തു എന്നാല്‍ രക്ഷകന്‍, അഭിഷിക്തന്‍ എന്നൊക്കെയാണ് അര്‍ത്ഥം. 

ക്രിസ്തുവായ യേശു മനുഷ്യനായ ദൈവമാണ്, ക്രൈസ്തവര്‍ക്ക്. ദൈവത്തിന്റെ/ ഈശ്വരന്‍റെ വ്യത്യസ്ത അവതാരങ്ങളെ പരിചയമുള്ളവരാണ് ഇന്നാട്ടിലെ മഹാഭൂരിപക്ഷവും, അവ പത്തെന്നു-ദശവതാരം-നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാല്‍ ക്രൈസ്തവര്‍ക്ക് അതൊന്നെയുള്ള് - അതാണ്‌ യേശുവിലൂടെയുള്ള മനുഷ്യാവതാരം. 

എന്തുകൊണ്ട് ദൈവം മനുഷ്യനാവണം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും അവതാരമാവണം എന്ന ചോദ്യത്തിന് പ്രസക്തിയില്ലായിരിക്കാം... സൃഷ്ടി, സ്ഥിതി, സംഹാരം എന്നപോലെ രക്ഷയും നിര്‍വഹിക്കപ്പെടാമായിരുന്നില്ലേ- ഒരു വിചാരംകൊണ്ടോ, ഒരു വാക്കുകൊണ്ടുപോലുമോ? അത്തരം കാര്യങ്ങള്‍ നാം സാതാരണക്കാര്‍ക്ക് ഗഹനവും അഗ്രാഹ്യവുമായിരിക്കാം... അത്തരം വിചാരങ്ങള്‍ സ്വയം ഏറ്റെടുത്തവര്‍ നിര്‍വഹിച്ചോട്ടെ, നമുക്ക് 'ആമേന്' പറഞ്ഞംഗീകരിക്കാം! എന്നാല്‍ നമുക്കിപ്പോള്‍ അവതാരത്തിന്റെ, മനുഷ്യാവതാരത്തിന്റെ അര്‍ത്ഥതലങ്ങള്‍ നമ്മുടെ സാഹചര്യങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം...

'ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു . ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു ; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.' (ഉത്പത്തി 1:27) എന്ന് ബൈബിള്‍ സമര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യവതാരത്തെ ചൊല്ലി ഊറ്റം കൊള്ളേണ്ട കാര്യമില്ല. എങ്കിലും, ആ അവതാരത്തിന് ഏറെ പ്രത്യേകതകളുണ്ട്:
1. 'യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹാവസിക്കുന്നതിനു മുമ്പ് അവള്‍... ഗര്‍ഭിണിയായി കാണപ്പെട്ടു.' (മത്തായി 1:18).
2. 'അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ ... പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല' (ലൂക്കാ 2:6-7).
3. '...ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക... ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.' (മത്തായി 2:13).
4. '...മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.' (മത്തായി 8:20).
5. '...അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു.' (മാര്‍ക്കോസ് 11:12).
6. '...എനിക്കു കുടിക്കാന്‍ തരുക...' (യോഹന്നാന്‍ 4:7)
7. '...യേശുവില്‍ കുറ്റമാരോഭിക്കണമെന്ന ഉദ്ദേശത്തോടെ അവര്‍ അവനോടു ചോതിച്ചു...' (മത്തായി 12:10)
8. 'അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.' (മത്തായി 26:16)
9. 'ജ്ഞാന്‍ അവനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു... ആ മനുഷ്യനെ അറിയുകയില്ല എന്നു  പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി.' (മത്തായി 26:72-74)
10. 'യേശുവിനെ ...ക്രൂശിക്കാന്‍ എല്പിച്ച്ചുകൊടുക്കുകയും ചെയ്തു.' (മത്തായി 27:26)
11. 'അവര്‍ അവന്‍റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ഒരു മുള്‍ക്കിരീടം മെടഞ്ഞ്  അവന്‍റെ ശിരസ്സില്‍ വച്ചു. വലത്തു കൈയ്യില്‍ ഒരു ജ്നാങ്ങണയും കൊടുത്തു. അവന്‍റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു...' (മത്തായി 27:28-29)
12. 'ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്...' (മത്തായി 20:28)

മെല്‍ ജിപ്സന്റെ 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' യേശുവിന്‍റെ പീഡകളെ അതിശയോക്തി കലര്‍ത്തി അവതരിപ്പച്ഛതാവാം എങ്കിലും അവ യഥാര്‍ദ്ധമായിരുനു. ഈ യേശുവിനെയാണ് 'ഇതാ, മനുഷ്യന്‍' (യോഹന്നാന്‍ 19:1-5) എന്ന് പിലാത്തോസ് കാണിച്ചുകൊടുത്തത്. ഇദ്ദേഹത്തെയാണ് ഏശയ്യ 'കര്‍ത്താവിന്‍റെ ദാസന്‍'ആയി (42,49) അവതരിപ്പിച്ചത്. ഇവരാണ് 'യഹോവയുടെ ദരിദ്രര്‍', അവനു പ്രീയപ്പെട്ടവര്‍. ഇവരുടെ ക്ലേശങ്ങള്‍ കണ്ടിട്ടാണ്, രോദനം കേട്ടിട്ടാണ്, യാതനകള്‍ അറിഞ്ഞിട്ടാണ് അവരെ മോചിപ്പിക്കാന്‍ കര്‍ത്താവ് ഇറങ്ങി വരുന്നത്. (പുറപ്പാട് 3:7-8). 'ഇവരില്‍ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോള്‍ തനിക്കുതന്നെയാണ് ചെയ്തതെന്നും, അവര്‍ക്ക് ചെയ്യാതിരുന്നപ്പോള്‍ തനിക്കുതന്നെയാണ് ചെയ്യാതിരുന്നതെന്നും മനുഷ്യപുത്രന്‍/രാജാവ് പ്രക്യാപിക്കുന്നത്! (മത്തായി 25:31-46). എങ്കില്‍ മനുഷ്യാവതാരം ദാരിദ്രവതാരമാണ്- ദാരിദ്രരോടുള്ള പക്ഷം ചേരലാണ്, അവരുടെ ദാരിദ്ര്യത്തിലുള്ള പങ്കുചേരലാണ്‌.

ഇങ്ങനെ ജനിച്ചവന്റെ ജനനം എങ്ങനെ ആഘോഷമാവും, ആഡംപരമാവും? ആഘോഷിക്കുന്നവര്‍ ആരെല്ലാമാണ്? ദരിദ്രന് ഇവിടെ എവിടെയാണ് ഒരിടമുള്ളത്? ''ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുംബിളി'ല്‍ത്തന്നെയല്ലേ?ഇനി

ഇനി ഈവക ആഘോഷങ്ങള്‍ക്ക് 'ആരാധനാ ക്രമമെന്നൊ മറ്റോ എന്തു പേരിട്ടാലും അത് ആരെ സേവിക്കാനാണ്, ആരുടെ സ്തുതി പാടാനാണ്? ദൈവത്തിന്റെയൊ, അതും യേശുവില്‍ അവതീര്‍ണനായ ദൈവത്തിന്റെ? മേലുദ്ധരിച്ച യേശുവിനെ പാടെ മറന്നു, അവനെ രാജാവായി, പുരോഹിതനായൊക്കെ അവരോധിച്ചു കൊഞ്ഞനം കാണിക്കയല്ലേ?

ധനവും, ഭരണവും, അധികാര ശ്രേണിയുമൊക്കെ യെസുവിന്റെതല്ല, ആദിമ ക്രൈസ്തവ സമൂഹത്തിന്റെയുമല്ല! വര്‍ദ്ധി പീഡനങ്ങള്‍ക്കുപരിയായിട്ടു വളര്‍ന്ന ആ സമൂഹത്തെ അവഗണിക്കാനാവാതെ അംഗീകരിച്ച കൊന്‍സ്ടന്റൈന്‍ അന്നത്തെ നേതൃത്വത്തിന് അധികാരത്തിന്റെയും സുഹസൌകര്യങ്ങളുടെയും ചില അപ്പകഷ്ണങ്ങള്‍ എറിഞ്ഞിട്ടു കൊടുത്തത് അവകാശമാക്കി, പാരംപര്യമാക്കി യഥാര്‍ദ്ധ യേശുവിനെ മുക്കിക്കളഞ്ഞു! അവനില്ലാത്ത കുരിശുകള്‍ നാട്ടി. അത്തരം 'കുരിശോടിച്ച്ചൊരു കൂരൈക്കു തൂണിടാന്‍' എന്പതുകളിലെ ഒരു യുവ കവി ആഹ്വാനം ചെയ്തതുപോലെ, ഇവിടെ തല ചായ്ക്കാന്‍ ഇടമില്ലാത്തവന് ഒരു കൂരയാണ് നിര്മിക്കപ്പെടെണ്ടത്, അല്ലാതെ കോടികള്‍ മുക്കിക്കളയുന്ന അംബരചുംബികളായ പള്ളികളല്ല.കുട്ടികളുടെ ഭാവി വാര്‍ത്തെടുക്കപ്പെടുന്ന പള്ളിക്കൂടങ്ങള്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ അധപ്പതിക്കുംപോള്‍ എന്തിനു ഇത്ര വലിയ പള്ളി? അവിടെ ദൈവം വാഴുമോ?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സഭാ സ്ഥാനാരോഹനത്തെ ചൊല്ലി മാധ്യമങ്ങളിലും അല്ലെതെയും കാട്ടികൂട്ടിയ കോലാഹലങ്ങള്‍, അതിനായി വ്യയം ചെയ്തിരിക്കാവുന്ന സമയവും, ശക്തിയും, സമ്പത്തുമൊക്കെ ദരിദ്രോന്നതിക്ക് വേണ്ടിയാകാമായിരുന്നില്ലേ? 'ദരിദ്രര്‍ നിങ്ങളോടുകൂടെ ഇപ്പോഴും ഉണ്ടായിരിക്കും' എന്നാ വേദപുസ്തകത്തിലെ യേശുവിന്റെതായിരിക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത ഒരു വാക്യം ഉദ്ധരിച്ചു ന്യായീകരിക്കാന്‍ എന്നും ശ്രമമുണ്ടായിട്ടുണ്ട്! വേദപുശ്തക രചനയുടെ, രൂപികരനത്തിന്റെ കഥ അറിയുന്നവര്‍ക്കറിയാം അതിന്റെ കാര്യം! പട്ടും, പരവതാനിയും, പരസ്യങ്ങളുമൊക്കെ യേശുവിന്‍റെ രീതിയും ശൈലിയുമാല്ല, തീര്‍ച്ച. ഇതുകൊണ്ട് എന്ത് സമര്‍ദ്ധിക്കാനാണ്? എന്ത് സന്ദേശം നല്‍കാനാണ്? ദൈവീകതയൊ, വിശുദ്ധിയോ, വിനയമോ, നീതിയോ? ഇതൊക്കെ 'ചിലമ്പുന്ന കൈത്താളങ്ങള്‍' മാത്രം!

യേശു ശിഷ്യത്വം ഒരു വഴിയായിരുന്നു, മാര്‍ഗമായിരുന്നു, ഒഴുക്കും ശൈലിയുമൊക്കെയായിരുന്നു. അത് കാലാന്തരത്തില്‍ സംഘടനയായി, സഭയായി, അധികാരമായി, ആസ്തികളായി - യേശു ഒഴിച്ചു മറ്റെല്ലാമായി! 'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യചിച്ച്ചു തന്‍റെ കുരിശുമെടുത്തു  എന്നെ അനുഗമിക്കട്ടെ' (മത്തായി 16:24), ഇതിനെന്താണ് അര്‍ദ്ധം? 'രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.' (ലൂക്കാ 3:11). ഇങ്ങനെ ഒരുങ്ങുവാനാണ് യോഹന്നാന്‍ തന്നോട് ചോതിച്ഛവര്‍ക്ക് മറുപടി പറഞ്ഞത്. അതുതന്നെ നമുക്കും യേശുവിനെ സ്വീകരിക്കാന്‍ അവശ്യം വേണ്ടതും. അങ്ങനെ ഒരു ലളിത സുന്ദര പുല്ക്കൂടായി തീരുന്ന നമ്മുട അകതാരില്‍ കര്‍ത്താവ് ജനിക്കും തീര്‌ച്ച, അപ്പോള്‍ ലോകത്തിനു രക്ഷയുമാവും.


Friday, 14 December 2012

Xtmas Convention at Kachani...

The CSI, Oonnenpara people came asking me to join the Convention to be held from Friday, 4th January 2013 at Kachani. It was a first request of this kind and i accepted telling them that i would love to be a liberal and it is my first Convention. They seemed to be OK with that!

Hence, am thinking loudly so that anyone could feel free to comment on the proposed reflection! It is first of all an ecumenical attempt in search of union among the various Christian denominations, to be encouraged along with the dialogue with other faiths too.

In the priestly prayer of Jesus as given in John 17 (especially 22ff), it earns for unity among the disciples. First of all, it seems that John disappointed with the seemingly quarrelling churches makes Jesus to pray for unity among his disciples. But for the authority and wealth, there is no sense in the so called divisions, whatever be the justifications by way of culture, rite and so on.

Jesus came preaching the gospel, rather the gospel of the Kingdom as seen in Mk 1:14, Lk 4:18 and his commissioning to preach- Mk 16:15

The first ever preaching was about the resurrection of Jesus from the dead (Acts 2:24; ICor 15:14,17)

Faith doesn't exclude anyone from the encompassing love of God, that too in Jesus. This made Raymundo Panickar to speak of the 'anonymous Christians". May be that he got this idea from the anthrpologist Teilhard Chardin's 'Cosmic Christ,' and Jesus introducing God as 'our father.' Jesus is never known to have excluded anyone from the love of God as seen from his parables like that of the Good Samaritan and so on. [to continue...]

Thursday, 13 December 2012

மாமனின் தென்றலுக்கு...

இன்றைய ஆகாயத்தில் இரண்டு நட்சத்திரங்கள் மட்டும்! அது புவிதா-வினோத் அன்றி வேறு யாராகத்தான் இருக்கமுடியும்? இறைவனின் இதயத்திலிருந்து, எதேச்சையாக இரண்டென பிரிந்த ஒரே நட்சத்திரம்! பிரிந்த மறு பாதியை இவ்வளவு நாளும் தேடி அலைந்தும் காணாமல், பெற்றோர் உதவியுடன் கண்டுகொண்டார்கள், 'கண்டதும் காதல்'கொண்டுவிட்டார்கள்! அந்த அழகு காதல், அருமைக்காதல், கல்யாணமாகின்றது. குதூகலத்துடன் கொண்டாடுவோம்,  இது கடவுள் அமைத்துக்கொடுத்தது. எனவே அவர் அருளை நாடுவோம், அவரது அன்பின் சிகரமான பலியை நினைந்து, நிறைவேற்றி இவர்களுக்காக வேண்டுவோம், வாழ்நாளெல்லாம் மகழ்வுடன் வாழ, நிறைவுடன் வாழ, வாழ்வாங்கு வாழ... இந்த அரிய, அழகு சந்தர்ப்பத்துக்கு சாட்சியாக, ஆசீர்வதிக்க  வந்திருக்கும் அருட்பணியாளர்களே, வாழ்த்த வந்திருக்கும் நண்பர்களே, உறவினர்களே, இது ஒரு சாதாரண சடங்காக, சம்பிரதாயமாக அல்லாமல் உயிருள்ள, உணர்ச்சியுள்ள சமர்ப்பணமாக, அன்பின் பரிமாற்றமாக மாற நாமும் அன்புடன் இதில் கலந்துகொள்வோம்.

'இடுக்கண் களைவதில்' மட்டுமல்ல இன்பம் பகிர்வதிலும் நட்பு வேண்டும், அங்ஙனமே இன்பம் பலுகும், பெருகும். எமது இந்த இன்பத்தில் பங்கேற்று புவிதா-வினோதை வாழ்த்த வந்திருக்கும் உங்கள் ஒவ்வொருவரையும் இதயம் நிறைந்து இனிதே வருக, வருகவென வரவேற்கின்றோம். இவர்களுக்காக செபிப்போம், இவர்களை நிறைவுடன் வாழ்த்துவோம்.  

பெற்றோர்கள்:
புவிதா       :  லாரன்ஸ்-செல்வராணி 
வினோத் : ப்ரூட்டஸ்-செல்வராணி





மண நாள்       : 26.12.2012
மண மேடை: புனித லூசியாள் ஆலயம், இரயுமன்துறை

Tuesday, 11 December 2012

எமது ஊர் பாதுகாவலி லூசியாள்!

நாளை எமது ஊர் பாதுகாவலி லூசியாள் விழா திருப்புகழ்மாலை! அதற்கு தலைமை தாங்க அழைத்திருக்கிறார்கள். பெருமையாக, கௌரவமாக நினைக்கிறேன், செல்கிறேன். அதற்கென முன்னுரை ஓன்று வேண்டும், இதோ அது:

கருத்து: "நம்பிக்கையில் ஆழப்படவும் சான்று பகரவும் மறைசாட்சிகளை அறிதல்"  மறையுரையில் இது பேசப்ப்படுமாதலால் ஊர் சார்ந்த, உறவு சார்ந்த, உணர்ச்சிபூர்வமான விஷயங்கள் எடுத்துரைத்து ஒற்றுமைக்கு அறைகூவல் விடுக்கலாம் என்று நினைக்கிறேன்:

உடலில் எத்தனையோ உறுப்புக்கள் இருந்தும், அதை உடல் என்றோ, ஏதாவது ஒரு உறுப்பு என்றோ நாம் அழைப்பதில்லை, காரணம்  அதற்கு ஒரு பெயர் இருக்கிரதுக்கிறது. அதைத்தான் நாம் ஆளுமை என்றோ ஆன்மா என்றோ அழைக்கிறோம். நமது ஊரின் அத்தகைய ஆன்மாவை நாம் தெரிந்துகொண்டோமா? இதை தெரிந்தாலன்றி வளர, உயர, முன்னேற முடியாது, பெருமைப்படமுடியாது.

இப்படியே நாம் 'மீனவன்' என்றோ 'தமிழன்' என்றோ 'இந்தியன்' என்றோ எல்லாம் அழைக்கபடுகிறோம். இது பிறரை பகைத்துக்கொள்ள அல்ல, போட்டி போட்டுகொள்ளவல்ல; மாறாக பங்கிட்டு, பங்கேற்று வாழ, பிறருடன் சேர்ந்து வாழ.

இதைத்தான் ஓரிரு மாதங்களுக்கு முன் நம்மூர் இளைஞர்கள் 'நண்பர்கள் குழாம்' என்ற பெயரில் ஒரு பிட் நோட்டீஸ் பிரசுரித்து ஊர் ஒன்றுபட, ஊரின் உயர்வுக்கு பாடுபட முன்வர சவால் விடுத்துள்ளார்கள். அதை ஏற்போம், முன்னேறுவோம், பிறருக்கு முன்மாதிரியாயிருப்போம்.

'யானைக்கு பலம் தும்பிக்கையில்  , நமக்கு அது நம்பிக்கையில்.' மேலும் 'நம்பினார் கெடுவதில்லை' என்று நான்கு மறை தீர்ப்பும் அளிக்கின்றது. நம்பிக்கை நிச்சயம் வேண்டும். இதை ஆழப்படுத்த, நல்வாழ்க்கைக்கு சான்று பகர மறைசாட்சியரை அறிதல் வேண்டும் என்று சிந்திக்க இருக்கின்றோம். மறைசாட்சியர் தங்களது சுயநலத்துக்காகவன்றி உயர் மதிப்பீடுகளுக்காக வாழ்ந்தவர்கள். இது எந்த ஒரு மறை சார்ந்ததல்ல, மாறாக இறையரசு சார்ந்தது, நற்செய்தி சார்ந்தது. அதை சாற்றுவோம், போற்றுவோம்.

'வீழ்ந்தால் விதையாக வீழ்வோம், எழுந்தால் கதிரவனாய் எழுவோம்.' லூசியாள் நமக்கு துணைவருவாள், துணிந்து செல்வோம், வெல்வோம் இறையரசை.

Monday, 3 December 2012

സൗഹൃതം പുതുക്കാന്‍...

ദൈവ-മനുഷ്യ സൗഹൃതം ഇത്ര ഹൃദ്യമായി അനുഭവവേദ്യമായത് യേശുവിന്‍റെ പിറവിയോടെയാണ്. അതുകൊണ്ടുതന്നെ സൗഹൃതം പുതുക്കുവാന്‍ ഇതിനേക്കാള്‍ ഉചിതമായ മറ്റൊരവസരം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളം സഭാ വേദികളില്‍നിന്നും മാറി നില്‍കുകയായിരുന്നു - നേതൃത്വത്തിന്‍റെ, സഹപ്രവര്‍ത്തകരായ പലരുടേയും സമീപനങ്ങളും ശൈലികളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാത്ത സാഹചര്യത്തില്‍... ഇനിയും വിട്ടുവീഴ്ചകള്‍ ആയാല്‍ അത് തന്നെ ഒരുതരം ശൈലിയായി,സമീപനമായി അധപ്പതിക്കില്ലേ എന്നൊരു ശങ്കയും ഇല്ലാതില്ല. 

വജ്ര ജൂബിലി കഴിഞ്ഞു, കൊട്ടിഘോഷിക്കപെട്ട സിനഡും കഴിഞ്ഞു. എങ്കിലും, 'വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ'യല്ലേ? കെട്ടിയിട്ട വഞ്ചി തുഴയാന്‍ ഇനി കഴിയില്ല... വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, എഴുതിയും കൊടുത്തു! 'അനുവാദം' ലബിക്കാത്തതല്ല കാരണം,  ഇങ്ങനെ തുടരാന്‍... അവ്യക്തമായ ചില പ്രതീക്ഷകള്‍ ഇപ്പോഴും മനസ്സിന്റെ ആഴങ്ങളില്‍ എവിടെയോ ഉള്ളതുകൊണ്ടുമാത്രം... ഇതും എത്ര നാള്‍ എന്ന് നിശ്ചയമില്ല... 

നമ്മുടെ ജനങ്ങള്‍ക്ക്‌ പുരോഗതിയുണ്ട്, സംശയമില്ല., നമ്മള്‍ക്കുപരി എന്നുമാത്രം. നാംകൂടി അവര്കൊപ്പം ഉണ്ടായിരുന്നെങ്കില്‍, അഭിമാനത്തോടെ, നിശ്ചയധാര്‍ഡ്യ ത്തോടെ! വളരാന്‍ വേണ്ടുന്ന ബുദധിക-സാമ്പത്തിക ശേഷി നമുക്ക് ഇല്ലെന്നു പറയാന്‍ ആരെങ്കിലും ഇന്ന് തയ്യാറാവുമോ? നമ്മുടെ വിഭവങ്ങളെ ആസൂത്രിതമായി പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതങ്ങള്‍ രചിക്കാനാവും തീര്‍ച്ച. വ്യത്യസ്ത മേഘലകളില്‍ നമ്മുടെ യുവതലമുറ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആത്മാഭിമാനം വളരാന്‍ സഹായിക്കാം, കഴിവുകളെ  പ്രോത്സാഹിപ്പിക്കാം, നിഷ്കളങ്കതക്കൊപ്പം വിവേകവും സാമര്‍ത്യവും ഉള്ളവരാക്കാം... വിയര്‍പ്പിന്റെ വിലയെ കരുതലോടെ വ്യയം ചെയ്യാന്‍ പഠിപ്പിക്കാം - ഭാവന നിര്‍മ്മിതിയില്‍ മിതത്വം, വിവാഹാതി കാര്യങ്ങളില്‍ ലാളിത്യം, ആഘോഷങ്ങളില്‍ (തിരുനാള്‍) ആന്തരിക സംതൃപ്തി, പഠനങ്ങളില്‍ മികവു, ഭാവന-പരിസര സംരക്ഷണയില്‍ ശുചിത്വം എന്നിങ്ങനെ നമ്മുടെ ജനത്തെ ശീലിപ്പിച്ചാല്‍ അതിശയിപ്പിക്കുന്ന മാറ്റം ഉണ്ടാവാതിരിക്കില്ല. 

മതാത്മകത ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രതിഭാസമാവാതെ, യാതാര്ത്യബോധമുള്ള ആത്യാത്മികതയായി വളരണം. ജനങ്ങള്‍ക്ക്‌ തീരുമാന പ്രക്രിയയില്‍, സാമ്പത്തിക നടത്തിപ്പില്‍ വ്യക്തമായ അവകാശവും, അധികാരവും സ്വാതന്ത്രിയവും വേണം. ആരെയും ആശ്രയിച്ചു ആര്‍ക്കും വളരാന്‍ ആവില്ല, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവനം അവര്‍. 

കഴിഞ്ഞ 75 സംവത്സരങ്ങളായി നമ്മെ മാത്രം വിശ്വസിച്ചു, നമ്മോടൊപ്പം നിന്ന, കഠിനധ്വാനികളും കര്മാസേഷിയും കഴിവുറ്റവരും ആയ ഇവര്‍ക്ക് നാം നല്കിയതെന്താണ്? അഭിമാനമോ. ആശ്രയബോധാമോ, അടിമത്വമോ, അപഹര്‍ഷതയോ! സാക്ഷര കേരളത്തിലെ, അതിന്‍റെ തലസ്ഥാന നഗരിയിലെ, നമ്മുടെ ജനമാണ് താരതമ്യേന നിരക്ഷരര്‍! 'ദൈവത്തിന്‍റെ സ്വന്തം നാട' അയ ഇവിടെ പരസ്യ വിസര്‍ജനത്തിലൂടെ തീരങ്ങളെ മലിനമാക്കി പത്രവാര്‍ത്തകളില്‍ വരെ സ്ഥാനം പിടിച്ചവര്‍! അവര്‍ക്കാണ് കോടികളുടെ പള്ളികള്‍, പാവങ്ങളെ കൊഞ്ഞനം കാണിക്കുന്ന പള്ളിമെടകള്‍... പള്ളിക്കൂടങ്ങള്‍ പോലുള്ളവയുടെ ശോ ച്യ/ദയനീയാവസ്ഥ പരയാതിരിക്കയാണ് ഭേതം...

ഇവയോടൊക്കെ നിസ്സംഗത പുലര്‍ത്തുന്ന, മറ്റുള്ളവരെ പഴിചാര്‍ത്തുന്ന നേത്രുത്വത്തിനൊപ്പം ഇനിയം സഹ യാത്രികനാവാന്‍ ഭുദ്ധിമുട്ടുണ്ട്. 

വളരാന്‍, തലയെടുപ്പോടെ ജീവിക്കാന്‍ അവകാശമാണ് വേണ്ടത്, ഔതാര്യമല്ല, ആജനാഭിക്കാപ്പെടുകയല്ല ഉത്തരവാതിത്വങ്ങള്‍ എല്പിക്കപ്പെടുകയാണ് വേണ്ടത്.

നേതൃത്വം ബഹുമാനം ആര്ജിക്കയാണ് വേണ്ടത്, ആവശ്യപ്പെടുകയല്ല. അനുഗ്രഹ വഴികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആചാരങ്ങള്‍ കമ്പോലവല്‍കരിക്കപെടരുത്. 

നേതൃത്വം സുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വേണ്ടിയാണ്... 

ഈവക പ്രതീക്ഷകളുമായി യേശുവിന്‍റെ തിരുപ്പിറവിയുടെ സ്മരണയില്‍ 'ദൈവരാജ്യവും അതിനറെ നീതിയും അന്വേഷിക്കാം, ബാക്കിയുള്ളതെല്ലാം നല്‍കപ്പെടും' തീര്‍ച്ച.

തിരുപ്പിറവിയുടെ, സമാഗതമാവുന്ന പ്രതീക്ഷകളുടെ 2013-ന്റ്റെ എല്ലാവിധ മംഗളങ്ങളും ആശംഷകളും....

ഒത്തിരി സ്നേഹത്തോടെ,
പങ്കി 
03.12.2012